ദൈവരാജ്യത്തു നിന്ന് രണ്ടു പേർ പറഞ്ഞു
നമ്മൾ ദൃക്സാക്ഷികൾ, വിശ്വാസികൾക്ക് വെളിച്ചം കാട്ടിയവർ
അതിലൊരു വയസ്സൻ, മങ്ങിയ കണ്ണുകൾ ചിമ്മി
പഴയ വെളിച്ചെത്തിൽ കാഴ്ച്ചകൾ നയനസുന്ദരം
നിശയെത്ര സുന്ദരി, നിലാവുറങ്ങുന്ന ഭൂമിയുടെ മാറിൽ
അരുവികളുടെ താരാട്ട്
കാറ്റിൻ കരതലത്തിൽ മരച്ചില്ലതൻ നാണം
അമ്പലമുറ്റത്ത് വിറയാർന്ന മുത്തച്ഛനാലിൻ ചില്ലയിൽ
കിന്നാരം പറയുന്ന സഞ്ചാരികൾ
പകൽ വീഴ്ത്തിയ വിയർപ്പിൻ തളർച്ചയിൽ മനുഷ്യർ
ഭൂമിയെത്ര ശാന്തം സുന്ദരം
പുതിയ കണ്ണുകൾ ജ്വലിക്കും ദൃഷ്ടികൾ
നിങ്ങൾ നോക്കുക, എൻ വെളിച്ചത്തിൽ കണ്ണുകൾ തുറക്കൂ
നിലാവിന് വെളിച്ചം പകരും പ്രകാശം
നിലക്കാത്ത പ്രവാഹം നിലക്കാത്ത യാത്ര
കാതിൽ നിലക്കാത്ത വാദ്യഘോഷങ്ങൾ
കയ്യിൽ നിറയും മധുചഷകങ്ങൾ
ഇരുട്ടിൽ തേങ്ങലും കണ്ണീർ കണങ്ങളും
ഉയരും ചിരികളും അട്ടഹാസങ്ങളും
നമ്മുടെ വെളിച്ചത്തിന് വഴികാട്ടാനാകാത്ത ഇരുട്ട്
എങ്കിലും നമ്മുടെ വെളിച്ചം കാണാനാകാത്ത വെളിച്ചം
No comments:
Post a Comment